ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ) നീതിയും (ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള) സ്വാതന്ത്ര്യവും (പദവിയിലും അവസരത്തിനുമുള്ള) സമത്വവും (വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട്) സാഹോദര്യവും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, ഇന്ത്യയെന്ന രാജ്യത്തെ ഒരു പരമാധികാര [sovereign] ØnXnkaXz [socialist] atXXc [secular] ജനാധിപത്യ ധറലാീരൃമശേരപ റിപ്പബ്ലിക്കായിട്ടാണ് ധൃലുൗയഹശരപ സംവിധാനം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ കാതലായ മൂല്യങ്ങൾ തന്നെയാണ് ആമുഖത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ഓരോ പൗരനെയും ബോധ്യപ്പെടുത്തുന്നതാണു ഭരണഘടന. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണു നമ്മുടേത്. കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഭാരതം ഭരണഘടന നിർമ്മാണത്തിലൂടെ ഒരു ജനത ഒരൊറ്റ നീതി എന്ന സമവാക്യം സ്വപ്നം കണ്ടിരുന്നു. എന്നാൽ മനുഷ്യനേക്കാളേറെ മതത്തേയും സാഹോദര്യത്തേക്കാളേറെ സമുദായത്തേയും സേവനത്തേക്കാളേറെ സമ്പത്തിനേയും സ്വാതന്ത്യത്തേക്കാളേറെ അധികാരത്തേയും സ്നേഹിക്കുന്ന അധികാരികളിലൂടെ (ഭാരതത്തിൽ) മറ്റൊരു കൊളോണിയൽ അടിമത്വം തന്നെയല്ലേ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗൗരവമേറിയ തർക്കങ്ങളിലൊന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോടതികളെ പൂർണമായും നിയത്രണത്തിലാക്കുന്നതോടെ സ്വാതന്ത്ര്യസമരത്തിനു ശേഷം രൂപംകൊണ്ട ഇന്ത്യ എന്ന രാഷ്ട്രനിർമിതിയുടെ ആരൂഢങ്ങളിലൊന്ന് തകരുകയാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്ന പ്രക്രിയയിൽ സർക്കാരിന് നൈയാമികമായ മേൽക്കൈ ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിലൂടെ നീതിന്യായ കോടതിയുടെ നിഷ്പക്ഷതക്കല്ലേ ക്ഷതം സംഭവിക്കുന്നത്? ഗ്രഹാം സ്റ്റെയിനും കുടുംബവും കത്തിയമർന്നപ്പോൾ ഇതിനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് മാപ്പു കൊടുത്ത ജനതയെ കബളി പ്പിക്കും വിധം കാണ്ഡമാലും റാണി മരിയായും സ്റ്റാൻ സ്വാമിയും ആവർത്തിക്കപ്പെട്ടു. ഇതിലൂടെ, ഭരണഘടന മുമ്പോട്ടുവയ്ക്കുന്ന മതേതര രാഷ്ട്രമെന്ന സ്വപ്നമല്ലേ ചവിട്ടിയരയ്ക്കപ്പെടുന്നത്? ഒരു പൗരൻ എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം, എവിടെ വസിക്കണം എന്നത് അവന്റെ മൗലിക അവകാശങ്ങളിൽപ്പെട്ടതാണല്ലോ. ഒരു ഭരണാധികാരിക്കോ ഒരു രാഷ്ട്രീയ പാർട്ടിക്കോ അതിന്മേൽ അവകാശമില്ലെന്ന വസ്തുത കാറ്റിൽ പറത്തുന്ന അവസ്ഥയിലൂടെയല്ലേ ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്? കോർപ്പറ്റുകൾക്കും വൻകിട കുത്തക മുതലാളിമാർക്കും ഇന്ത്യ മഹാരാജ്യത്തെ തീറെഴുതി കൊടുക്കുന്ന നിയമ നിർമാണങ്ങളിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ സ്ഥിതിസമത്വവും നീതിയുമെല്ലാം തമസ്‌കരിക്കപെടുകയല്ലേ? ഡോ. ഭീംറാവു അംബേദ്കർ ഒരു പ്രസംഗത്തിൽ പറഞ്ഞു, 'ഭരണഘടന എത്ര തന്നെ മികച്ചതായിരുന്നാലും അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ ഭരണഘടന തന്നെ ഫലത്തിൽ മോശമായി ഭവിക്കും. അതേസമയം നേരെ മറിച്ചും സംഭവിക്കാം, നന്മയുള്ള ഭരണകർത്താവിന്റെ കൈകളിൽ വികലമായ ഒരു ഭരണഘടന പോലും നന്മയുള്ളതായി മാറാം. സാമൂഹ്യ സ്വാതന്ത്ര്യവും സമത്വവും അനുദിന ജീവിതത്തിൽ പൗരർക്കെല്ലാം അനുഭവിക്കാനാവുന്നില്ലെങ്കിൽ, നിയമത്തിൽ അത് ഉറപ്പാക്കിയിട്ട് എന്ത് പ്രയോജനം?'പണ്ട് പണ്ട് ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥ പറയാം. ഒരു കൂട്ടം ഉപജാപക സംഘത്തിന്റെയും സ്തുതിപാഠകരുടേയും വലയത്തിൽ രാജാവ് സസന്തോഷം വാണരുളി. അവരെന്തു പറഞ്ഞാലും അതപ്പാടെ വിശ്വസിച്ച് അവർക്കെല്ലാം പാരിതോഷികങ്ങൾ വാരിക്കോരി കൊടുക്കും. രാജ്യത്തെക്കുറിച്ചോ പ്രജകളെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാത്ത രാജാവ്. തങ്ങൾ എന്തുപറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കുന്ന രാജാവിനെ വിഡ്ഢിവേഷം കെട്ടിക്കാൻ അവർ തീരുമാനിച്ചു. ചൈനയിൽ നിന്ന് ഒരു അത്ഭുത വസ്ത്രം വാങ്ങാൻ കിട്ടുമെന്നും, അത് നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ മാത്രം കിട്ടുന്ന ഒരുതരം സിൽക്ക് കൊണ്ടാണെന്നും രാജാവിനെ ധരിപ്പിച്ചു. ആ സിൽക്കുകൊണ്ട് നിർമ്മിക്കുന്ന വസ്ത്രം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തത്ര സുതാര്യമാണെന്നും അവർ രാജാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിഡ്ഢിയായ രാജാവ് അതു വിശ്വസിക്കുകയും, ആ വസ്ത്രം കൊണ്ടുവരാൻ കല്പന കൊടുക്കുകയും ചെയ്തു. ഒരു ദിവസം രാജാവിനെ അവർ വിവസ്ത്രനാക്കിയ ശേഷം സിൽക്കു വസ്ത്രം ധരിപ്പിക്കുന്നതുപോലെ അഭിനയിച്ചു. അതിനുശേഷം വിശിഷ്ട വസ്ത്രം ധരിച്ച രാജാവ് പൂർണ്ണ നഗ്നനായി പരിവാരസമേതം രാജവീഥിയിലൂടെ നടന്നു നീങ്ങി. നഗ്നനായി നടന്നുപോകൂന്ന രാജാവിനെ നോക്കി ജനങ്ങൾ ആർപ്പു വിളിച്ചു, കൈവീശി. തന്റെ സിൽക്ക് വസ്ത്രം കണ്ട് ജനങ്ങൾ തന്നെ അഭിനന്ദിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച് രാജാവ് എല്ലാവർക്കും അഭിവാദ്യങ്ങളർപ്പിച്ച് നടന്നു നീങ്ങി. പക്ഷേ, കുറെ ദൂരം ചെന്നപ്പോൾ രാജാവ് പെട്ടെന്ന് നിന്നു. ഒരു മൂലയിൽ നിന്നിരുന്ന ഒരു കുട്ടി രാജാവിനെ നോക്കി അടക്കിച്ചിരിക്കുന്നു! രാജാവ് ഉടനെ ആ കുട്ടിയുടെ അടുത്തുചെന്ന് അവനോട് ചിരിക്കുന്നതിന്റെ കാരണമാരാഞ്ഞു. എന്റെ പുതിയ വസ്ത്രം കണ്ട് ജനങ്ങൾ കൈയ്യടിച്ച് ആർപ്പു വിളിക്കുമ്പോൾ നീ മാത്രം എന്തുകൊണ്ടാണ് ചിരിക്കുന്നതെന്നു രാജാവ് ചോദിച്ചു. നിഷ്‌ക്കളങ്കനായ കുട്ടി പറഞ്ഞു സത്യം പറഞ്ഞു: 'രാജാവേ, അങ്ങ് നഗ്നനാണ്.' 'ങ്‌ഹേ, ഞാൻ നഗ്നനോ,' രാജാവ് ആശ്ചര്യപ്പെട്ടു. 'അതേ മഹാരാജാവേ, അങ്ങ് നഗ്‌നനനാണ്!' പിന്നീട് ആ കുട്ടിക്ക് എന്ത് സംഭവിച്ചു കാണുമെന്ന് ഊഹിക്കാമല്ലോ! ദീർഘനാൾ അതിരുകവിഞ്ഞ അധികാരം കൈയാളി, കൊട്ടാരം വിദൂഷകരുടെ മുഖസ്തുതിയിൽ അഭിരമിച്ച്, സ്വന്തം നഗ്നത തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്ന അധികാരികൾ ഇന്നും മിഥ്യയല്ല. അപരിമിതമായ അധികാരം മൂലം പൊതുസമൂഹത്തിൽ അവർ കാട്ടിക്കൂട്ടുന്ന വിക്രിയകളും ചില്ലറയായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലൊക്കെ കുഞ്ഞുങ്ങളുടെ ആർജവത്വവും പ്രവാചകരുടെ ധീരതയും ഉള്ള പൗരന്മാർക്ക് മാത്രമേ, മാനവികതയുടെ അടിസ്ഥാനങ്ങളിലേക്ക് ഒരു സമൂഹത്തെ തിരികെ കൊണ്ടുവരാനാകൂ. പത്രാധിപർ



Latest Editorials

...
ഭരണഘടനയും ഭരണകർത്താക്കളും

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ

...
സമാധാനത്തിന്റെ റോഡ് മാപ്പ്

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്

...
''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയ

...
ഒട്ടകത്തെ വിഴുങ്ങുന്നവർ

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു

...
മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്

...
പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം

വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു

...
രക്തബന്ധം

ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
sdf

sdf

...
x

x

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
പുത്തൻവീട്ടിലെ പഴയ പുല്ലും വികസനമുറ്റത്തെ കരിയിലയും!

പുതുതായി പണിത ഒരു വലിയ വീട്. പക്ഷേ, അതിരിക്കുന്ന പറമ്പു പണ്ടേ അവർക്കു സ്വന്തമായ് ഉള്ളതാണ്. തറവാട്ടി

...
-മരണമെന്ന പിടികിട്ടാ പ്രതി-

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമു

...
ചരിത്രത്തിലെ ചില ഡയറിക്കുറിപ്പുകൾ !

രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതാക്കളെ തിരശീലയിൽ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് പണ്ട് / ഇപ്പ

...
മൃദുലദൈവം

തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്. ആദ്യത്ത

...
ഇനി കറയല്ല; കുറിയാണ്

യൂറോപ്പ് സന്ദർശനത്തിനെത്തിയ ചെറുപ്പക്കാരൻ ജർമനിയിലപ്പോഴുള്ള തന്റെ പഴയ മതാധ്യാപക വൈദികന്റെയടുത്തും

...
വാലുള്ള നരവംശം

പല്ലി ഒരു ഭീകരജീവിയല്ല! എന്നിട്ടും അത് അക്രമത്തിന് ഇരയാകുന്നു; ആളുകളുടെയൊക്കെ ശകുനം നിശ്ചയിപ്പ് ജോ

...
എണ്ണി ജീവിക്കാം

കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം ചോദിക്കുന്ന

...
പുതിയ ഭക്ഷണശാലകളും പഴകിയ ഭക്ഷണപദാർഥങ്ങളും

മുത്തച്ഛനും കൊച്ചുമക്കളും അടക്കം മൂന്നു തലമുറയിൽപെട്ടവർ ചേർന്ന് ഒരു നീണ്ട യാത്രയിലാണ്. നീണ്ട ദൂരം

...
x

x

...
sdf

sdf

...
ഒരവസരം കൂടി...

'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ്

...
തണൽമരങ്ങളാകാം

തണൽമരങ്ങളാകാം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് (ആ)

...
രക്തബന്ധം

ബൈബിൾ വായനയ്ക്കിടയിലെ രക്തസ്രാവക്കാരിയുടെ സൗഖ്യാനുഭവം കേട്ടപ്പോഴൊന്നും മറ്റ് രോഗാവസ്ഥകൾപോലെ ഒന്ന് എന

...
പ്രായപൂർത്തിയാകാത്ത മൃഗസ്‌നേഹം

വർഷങ്ങൾക്കുമുമ്പാണ് ഉച്ചകഴിഞ്ഞൊരു സമയത്ത് ഹെഡ്‌ലൈറ്റുമിട്ട് ഒരു ജീപ്പ് നഗരത്തിലെ വിഷചികിത്സക്ക് പേരു

...
മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ്

...
ഒട്ടകത്തെ വിഴുങ്ങുന്നവർ

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടു

...
''അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം'' (ലൂക്കാ 2:14). സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാർത്തയ

...
സമാധാനത്തിന്റെ റോഡ് മാപ്പ്

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്

...
ഭരണഘടനയും ഭരണകർത്താക്കളും

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭാരതത്തിലെ എല്ലാ പൗരന്മാർക്കും (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ

...
Lorem Ipsum is simply dummy

This is a wider card with supporting text below as