റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ കേരളത്തിലെ കത്തോലിക്കാകുടുംബങ്ങളുടെ സമഗ്ര വളർച്ച ലക്ഷ്യം വച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടേയും കുടുംബ ശുശ്രൂഷാ ഏകോപനത്തിനായി പ്രവർത്തിക്കുന്ന കെസിബിസി ഫാമിലി കമ്മീഷന്റെ പ്രവർത്തനങ്ങളെ വിശദമാക്കുന്ന ലേഖനം. കുടുംബത്തിന്റെ ആരംഭം വിവാഹത്തിലാണ്. വിവാഹത്തെ നിർവചിക്കുമ്പോൾ ആദ്യം വരുന്ന ചിന്ത അതൊരു കൂദാശയാണെന്നതാണ്. കൂദാശകളെല്ലാം അടയാളങ്ങളാണ്. മനുഷ്യരിലേക്കൊഴുകിയെത്തുന്ന ദൈവീക ജീവനായ വരപ്രസാദത്തെ സൂചിപ്പിക്കുകയും നല്കുകയും ചെയ്യുന്ന അടയാളങ്ങൾ. കൂദാശയെന്ന യാഥാർഥ്യം മാറ്റി നിർത്തി രണ്ടു വ്യക്തികൾ തമ്മിലുള്ള ഉടമ്പടിയെന്നനിലയിൽ വിവാഹത്തെ കാണുന്ന എല്ലാ സംവിധാനങ്ങളോടും കത്തോലിക്കാ സഭയ്ക്കു വിയോജിപ്പാണുള്ളത്. മരണംവരെ വേർപിരിയാനാകാത്തവിധം ഒരു ക്രൈസ്തവ പുരുഷനെയും ക്രൈസ്തവ സ്ത്രീയെയും നിയമാനുസൃതം ബന്ധിപ്പിക്കുന്നതും അവർ നിർമലരായി സ്‌നേഹിക്കുന്നതിനും അവർക്കുണ്ടാകുന്ന മക്കളെ പുണ്യത്തിൽ വളർത്തുന്നതിനും വേണ്ട വരപ്രസാദം നല്കുന്ന കൂദാശയാണ് വിവാഹം. വിവാഹം എന്ന കൂദാശ നല്കുന്ന പ്രത്യേക വരപ്രസാദം പരസ്പരം വേർപിരിയാനാകാത്ത വിധം ജീവിക്കുന്നതിനും നിർമലമായി സ്‌നേഹിക്കുന്നതിനും സ്‌നേഹത്തിന്റെ പൂർണതയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും കുട്ടികളെ വിശ്വാസത്തിൽ വളർത്തുന്നതിനും വേണ്ട വരപ്രസാദമാണ്. വിവാഹത്തിന്റെ അവിഭാജ്യത ഏതെങ്കിലും കാരണത്താൽ വിവാഹമോചനം അനുവദനീയമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോൾ കർത്താവ് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നത് ആദി മുതൽ എങ്ങനെയായിരുന്നു എന്നതിലേക്കാണ്. പറുദീസായിലെ ആദ്യകുടുംബം ദൈവത്താൽ സംയോജിക്കപ്പെട്ടതാണെന്നും ഇനി മുതൽ അവർ ഒറ്റ ശരീരമായിത്തീരും എന്നു ദൈവം കല്പിച്ചതാണെന്നും പറഞ്ഞുകൊണ്ടാണ് ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്തരുതെന്ന് അവിടുന്നു പഠിപ്പിക്കുന്നത്. വിവാഹത്തിന്റെ അവിഭാജ്യതയെപ്പറ്റി സഭ പഠിപ്പിക്കുമ്പോൾ ആധുനിക സമൂഹം വിവാഹത്തിന്റെ ആവശ്യകതതന്നെ ചോദ്യം ചെയ്യുന്നു. വിവാഹത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്നവിധത്തിൽ വിവാഹം കൂടാതെയുള്ള ഒത്തുവാസവും സുഹൃദ്ബന്ധങ്ങളിലെ ലൈംഗികവേഴ്ചയും പോലുള്ള പുതിയ രീതികൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവിടെ വിവാഹത്തിന്റെ പാവനത ഗൗരവമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതിനായി സാധ്യമായ എല്ലാ മാർഗങ്ങളും സഭ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവാഹ ഒരുക്ക സെമിനാർ കുട്ടികൾക്കു നല്കുന്ന പ്രാഥമിക കാറ്റിക്കിസം അഭ്യാസത്തിനുശേഷം ഗൗരവമായി വിശ്വാസപരിശീലനം കൊടുക്കാൻ നമുക്കുള്ള വേദി വിവാഹ ഒരുക്ക സെമിനാറുകളാണ്. കുടുംബ ജീവിതത്തെപ്പറ്റി പൂർണമായ അറിവു നല്കാനുതകുംവിധം എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പഠനങ്ങളാണ് വിവാഹ ഒരുക്ക സെമിനാറുകളിൽ നല്കി വന്നിരുന്നത്. കോവിഡിനു തൊട്ടുമുമ്പുള്ള കാലഘട്ടമായ 2019 കലണ്ടർ വർഷത്തിൽ സംസ്ഥാനമൊട്ടാകെയായി 305 കോഴ്‌സുകളാണ് സംഘടിപ്പിക്കപ്പെട്ടത്. പിറ്റേകൊല്ലം 286 കോഴ്‌സുകൾ അനൗൺസ് ചെയ്‌തെങ്കിലും പലതും പ്രായോഗികതലത്തിലേക്കെത്തിക്കാനായില്ല. ഒരു കോഴ്‌സിൽ 150/200 പേർ പങ്കെടുക്കുന്നുവെന്നതാണ് ഏകദേശകണക്ക്. വിവാഹത്തിനൊരുങ്ങുന്നവർക്ക് കേരളത്തിലെ ഏതു കത്തോലിക്കാ രൂപത നടത്തുന്ന കോഴ്‌സിലും പങ്കെടുക്കാൻ അനുമതിയുണ്ട്. വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതരായ പുരോഹിതർ, സന്യസ്ഥർ, കുടുംബപ്രേഷിതർ, ഡോക്ടർമാർ, നേഴ്‌സുകൾ തുടങ്ങിയവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. കോഴ്‌സുകൾക്കു സഹായമാകുന്ന ടെക്സ്റ്റ് ബുക്കുകൾ കെസിബിസി ഫാമിലി കമ്മീഷൻ തയ്യാറാക്കി രൂപതാ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നു. ഇത്തരം കോഴ്‌സുകളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റില്ലാതെ സാധാരണഗതിയിൽ കത്തോലിക്കാ മുറപ്രകാരം വിവാഹം ആശീർവദിക്കാറില്ല. നല്ല വിധത്തിൽ ഗൗരവമായ അടുത്ത ഒരുക്കം വിവാഹിതരാകാൻ പോകുന്ന യുവതീയുവാക്കൾക്കു നല്കാൻ ഇത്തരം കോഴ്‌സുകളിലൂടെ കത്തോലിക്കർക്കു സാധിക്കുന്നു. വ്യക്തികളെ വിവാഹത്തിനു പ്രാപ്തരാക്കാനുതകുന്ന അകന്ന ഒരുക്കം എന്നനിലയിൽ ടീനേജിൽപെട്ട കുട്ടികൾക്കു തങ്ങളുടെ ശരീരത്തെ മനസിലാക്കാനുതകുന്ന ലൈംഗിക വിദ്യാഭ്യാസം ഇടവകാതലത്തിൽ നടത്തുന്നതിന് കെസിബിസി ഫാമിലി കമ്മീഷൻ നേതൃത്വം നല്കുന്നു. അതിനായി സമഗ്ര പഠനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടെക്സ്റ്റ് ബുക്ക് കെസിബിസി തലത്തിൽ തയ്യാറാക്കി രൂപതകൾക്കു ലഭ്യമാക്കുന്നു. കോവിഡനന്തര കാലത്ത് വിവാഹ ഒരുക്ക സെമിനാറുകൾ പുനഃസംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ച് രൂപതാ ഡയറക്ടർമാർ തന്ന റിപ്പോർട്ടനുസരിച്ച് 16 രൂപതകളാണ് അതു നേരിട്ടു നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു രൂപതകൾ online കോഴ്‌സുകൾ അടുത്തുതന്നെ അവസാനിപ്പിച്ച് രണ്ട്/മൂന്നുദിവസങ്ങൾ നീണ്ടുനില്ക്കുന്ന വിവാഹ ഒരുക്ക സെമിനാറുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഡിസംബറിലെ കെസിബിസിക്കുശേഷം നടത്തിവരുന്നു. മൂകബധിരർക്കായുള്ള ശുശ്രൂഷ കെസിബിസി ഫാമിലി കമ്മീഷൻ നേരിട്ടു നടത്തുന്ന പ്രത്യേക ശുശ്രൂഷയാണ് മൂകബധിരർക്കായുള്ള ശുശ്രൂഷ. ഇത്തരക്കാർക്കു വിവാഹം സാധ്യമാകാനുതകുന്ന വിധത്തിൽ ഓൺലൈനായി ഒരു മാര്യേജ് ബ്യൂറോ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. മൂകബധിരരായവർക്കുവേണ്ടി സംസ്ഥാനതലത്തിൽ വിവാഹ ഒരുക്ക സെമിനാറുകൾ വർഷത്തിൽ രണ്ടു പ്രാവശ്യം കെസിബിസി ആസ്ഥാനമായ പിഒസിയിൽ വച്ച് നടത്തപ്പെടുന്നു. ഇതു വിവാഹ ഒരുക്ക സെമിനാറിനൊപ്പം ഇത്തരക്കാർക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കഴിഞ്ഞ വർഷങ്ങളിൽ വിവാഹിതരായവർക്ക് ഒത്തുചേരാൻ പറ്റുന്ന ഒരു സംഗമവേദിയും ഒരുക്കി നല്കുന്നു. സ്ത്രീ-പുരുഷ വിവാഹം കത്തോലിക്കാ സഭ വിവാഹം എന്ന കൂദാശകൊണ്ട് വിവക്ഷിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെയാണ്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന പ്രധാന ചർച്ച സ്വവർഗവിവാഹവുമായി ബന്ധപ്പെട്ടതാണ്. സുപ്രീം കോടതിക്കുമുമ്പിൽ ഇന്ത്യാ ഗവൺമെന്റ് സ്വവർഗവിവാഹത്തെ തള്ളിപ്പറയുന്നുവെന്നത് ആശ്വാസകരമാണ്. സഭയുടെ പ്രഖ്യാപിതനയമായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന്റെ പവിത്രതയെപ്പറ്റി അഭിവന്ദ്യ പിതാക്കൻമാരും മറ്റു ഉത്തരവാദിത്തപ്പെട്ട വ്യക്തികളും കാലികമായ പ്രബോധനങ്ങൾ സമയാസമയങ്ങളിൽ നല്കിവരുന്നു. LGBT സമൂഹം കേരളത്തിൽ വർദ്ധിച്ചുവരുന്നു. അടുത്തയിടെ സംഭവിച്ച കോടതിവിധികൾ പലതും അവർക്കനുകൂലമാണ്. പ്രായം കൂടിയതുകൊണ്ടും മറ്റു പല പ്രശ്‌നങ്ങൾ കൊണ്ടും വിവാഹിതരാകാൻ സാധിക്കാതെ പോയ ചില യുവതീയുവാക്കളെങ്കിലും ഇത്തരം സമൂഹങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. നിശ്ചിത പ്രായപരിധിക്കുള്ളിൽതന്നെ വിവാഹം നടത്തിക്കൊടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ കുടുംബങ്ങൾക്ക് നല്കികൊണ്ടിരിക്കുന്നു. പ്രോലൈഫ് സമിതി പ്രവർത്തനങ്ങൾ വിവിധങ്ങളായ പ്രോലൈഫ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിൽ പ്രോലൈഫ് സംസ്ഥാന സമിതിയും അതിനു കീഴിൽ മേഖലാ-രൂപതാ-ഇടവക സമിതികളും പ്രവർത്തിച്ചു വരുന്നു. പ്രോലൈഫ് എന്നാൽ 'ജീവനു വേണ്ടി' എന്നാണർത്ഥം. ജീവസംസ്‌കാരം ഉയർത്തിപിടിച്ചുകൊണ്ട് ജീവനുവേണ്ടി ചിന്തിക്കുക, പ്രാർത്ഥിക്കുക, പ്രവർത്തിക്കുക എന്നതാണ് പ്രോലൈഫ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനയം. ജീവനു ഭീഷണിയാകുന്ന എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ മുന്നണിപ്പോരാളികളാകാൻ പ്രോലൈഫ് പ്രവർത്തകർ സദാ സന്നദ്ധരാണ്. വിവിധ ജീവിതത്തുറകളിൽപെട്ട പ്രോലൈഫ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന സകലരെയും കോർത്തിണക്കി പ്രവർത്തിപദത്തിലെത്തിക്കുക എന്ന ഉദാത്തലക്ഷ്യത്തോടെ പ്രോലൈഫ് പ്രവർത്തകർ പ്രവൃത്തിപദത്തിലാണ്. വിവാഹത്തിന്റെ ലക്ഷ്യത്തിൽത്തന്നെ സ്‌നേഹം, സന്താനോല്പാദനം, കുട്ടികളെ വിശുദ്ധിയിൽ വളർത്തൽ മുതലായവ ഉൾച്ചേർന്നിട്ടുണ്ടെങ്കിലും ഇന്നു പലരും കുട്ടികളെ ജനിപ്പിക്കാൻതന്നെ വിമുഖരാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രോലൈഫ് പ്രശ്‌നവും ഒരുപക്ഷേ ഇതാകാം. കുടുംബാസൂത്രണ നിർദ്ദേശങ്ങൾക്ക് ക്രൈസ്തവർ നല്കിയ അമിതമായ പ്രാധാന്യം കൊണ്ടും മറ്റു പല സാമൂഹിക കാരണങ്ങൾകൊണ്ടും ഇന്നു ക്രൈസ്തവ ജനസംഖ്യ ഗണ്യമായ വിധത്തിൽ കുറഞ്ഞിരിക്കുന്നു. കുട്ടികളുടെ ജനനം പ്രോത്സാഹനം അർഹിക്കുന്ന ഒരു കാര്യമായിത്തീർന്നിരിക്കുന്നു. വലിയ കുടുംബങ്ങളെ ആദരിക്കൽ, അവരെ സാമ്പത്തികമായും മറ്റും സഹായിക്കൽ, വലിയ കുടുംബങ്ങളിലെ കുട്ടികളുടെ മാമോദീസ അഭിവന്ദ്യ പിതാക്കൻമാർ നടത്തികൊടുക്കുന്ന രീതി വ്യാപകമാക്കൽ, കൂടുതൽ മക്കൾക്കു ജന്മം നല്കുന്ന സ്ത്രീകളുടെ പ്രസവചികിത്സാ ചിലവുകളും മറ്റും സൗജന്യമാക്കാനുതകുന്ന ക്രമീകരണങ്ങൾ വരുത്തൽ, വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കൽ, പ്രൊഫഷണൽ കോഴ്‌സുകൾക്ക് അഡ്മിഷന് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തൽ തുടങ്ങിയ നയപരമായ തീരുമാനങ്ങളിലൂടെ അവർക്കു നല്കുന്ന പ്രോത്സാഹനം അനുഭവവേദ്യമാക്കാൻ ആവശ്യമായ പദ്ധതികൾ വിദ്യാഭ്യാസകമ്മീഷൻ, ഹെൽത്ത് കമ്മീഷൻ മുതലായവയുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രോലൈഫ് സംസ്‌കാരം ഉൾക്കൊണ്ടുകൊണ്ട് ഇത്തരം നിരവധി പ്രവർത്തനങ്ങൾ എല്ലാ രൂപതകളും അവരുടേതായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടു ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത് സന്തോഷകരമാണ്. ഇനിയും കൂടുതലായ ജീവസംസ്‌കാര പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ട കൂടിയാലോചനകളും ആശയവിനിമയങ്ങളും നടത്തിവരുന്നു. എംടിപി ആക്ട് 1971 ഉം അനന്തര ഫലങ്ങളും ഭ്രൂണം മനുഷ്യനാണ്. ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യ അംഗീകരിച്ച കിരാത നിയമമാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് 1971. അതിനെ തുറന്നെതിർക്കണം. അതു പിൻവലിക്കപ്പെടുന്നതിനുവേണ്ടി പ്രക്ഷോഭ ബോധവത്കരണ പരിപാടികൾ ആസൂത്രണംചെയ്യണം. അബോർഷനുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ കോടതിവിധികൾ എല്ലാംതന്നെ എംടിപി ആക്ടിന്റെ വ്യാഖ്യാനങ്ങളായിരുന്നു. അത്തരത്തിലുള്ള സുപ്രീംകോടതി വിധിയാണ് 2022 സെപ്റ്റംബർ 29 ലെ അവിവാഹിതർക്കും ഗർഭചിദ്രത്തിനുള്ള അവകാശം ഉണ്ടെന്ന പ്രസ്താവന. നാഷണൽ മെഡിക്കൽ കമ്മീഷന്റെ രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ റഗുലേഷൻ നിയമഭേദഗതി 2022 പ്രകാരം ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങിയവർക്ക് മതവിശ്വാസത്തിനനുസരിച്ച് നിലപാടുകൾ എടുക്കാൻ സാദ്ധ്യമല്ല എന്ന വ്യവസ്ഥ ഉൾപെടുത്തിയിരിക്കുന്നു. ഇതു ജനന നിയന്ത്രണം, വന്ധ്യത, അബോർഷൻ എന്നീ മേഖലകളിൽ ക്രൈസ്തവ വിശ്വാസപ്രകാരം നിലപാടെടുക്കാൻ നിയമപരമായി സാദ്ധ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനെതിരെ ക്രൈസ്തവ ആശുപത്രികളിൽ അബോർഷനും വന്ധ്യകരണവും നടത്തുകയില്ലെന്നും കൃത്രിമമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയില്ലെന്നും തീരുമാനമെടുത്ത് അതനുസരിച്ച് സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനാവശ്യമായ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇത്തരം നിയമപ്രശ്‌നങ്ങൾക്കെതിരെ ബോധവത്കരണപരിപാടികളിലൂടെയും നിയമപരമായി നേരിടാനാവുന്ന സാഹചര്യങ്ങളിൽ അങ്ങനെയെും കത്തോലിക്കാ സഭ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. നിയമനിർമാണ സഭകളിൽതന്നെ ജീവസംസ്‌കാരത്തെ അനുകൂലിക്കുന്നവരുടെ ഒരു കൂട്ടായ്മയും പ്രവർത്തനവും കമ്മീഷന്റെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമാണ്. വൃദ്ധജന സൗഹൃദ ഇടങ്ങളായ സഭാവേദികൾ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് ഏറെ അകന്ന ആധുനികകാല പ്രവണതയാണ് വൃദ്ധസദനങ്ങളുടെയും മറ്റും പെരുപ്പം സൂചിപ്പിക്കുന്നത്. വാർദ്ധക്യകാലം ആസ്വാദ്യകരവും സമൂഹത്തിനും കുടുംബത്തിനും പ്രയോജനകരവുക്കാനുതകുന്ന വിധത്തിൽ കുടുംബങ്ങളും സഭാവേദികളും വൃദ്ധജന സൗഹൃദ ഇടങ്ങളായി രൂപപ്പെടാനുതകുന്ന നയതീരുമാനങ്ങൾ കരുപിടിപ്പിക്കാൻ ഫാമിലി കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. കെസിബിസി മീഡിയ കമ്മീഷൻ കെസിബിസി ഫാമിലി കമ്മീഷന്റെ കൂടി സഹകരണത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ ഒരു പരിപാടിയാണ് 'മധുരം സായന്തനം.' ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവർക്ക് മാസത്തിൽ ഒരിക്കൽ ഒത്തുചേരാനൊരു ഇടം ഇതിന്റെ ലക്ഷ്യം. എല്ലാ മാസവും കെസിബിസി കേന്ദ്ര കാര്യാലയമായ പിഒസിയിൽ വച്ച് ഇത്തരം സമ്മേളനങ്ങൾ നടന്നുവരുന്നു. വന്നുചേരുന്നവർ അവരുടേതായ രീതിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു, ചർച്ചകൾ നടത്തുന്നു, ചില വിഷയാവതരണങ്ങൾ ശ്രദ്ധിക്കുന്നു, വളരെ സ്വതന്ത്രമായൊരു ഒത്തുചേരൽ. പങ്കെടുക്കുന്നവർക്കെല്ലാം അതു ഏറെ ആസ്വാദ്യകരമായ അനുഭവമായി തോന്നി. ഇത്തരം വേദികൾ, വൃദ്ധജനങ്ങളെ കേൾക്കാനും അവർക്കു പറയാനുമുള്ള അവസരങ്ങൾ എല്ലാ പള്ളികളോടും ചേർന്ന് ഉണ്ടാകണമെന്നതാണ് നമ്മുടെ ലക്ഷ്യം. 'പള്ളിമുറ്റം' എന്നപേരിൽ യുവജനകൂട്ടായ്മക്കായി ചില രൂപതകളിൽ ഇന്നു വേദികളുണ്ട്. അത്തരം വേദികൾ വൃദ്ധജന സംഗമത്തിനായി കൂടി ഒരുക്കാൻ നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യൂദിത്ത്-നവോമി ഫോറം 'വൈധവ്യം സാക്ഷാൽ ധീരതയോടെ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടു വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഫോറമാണ് യൂദിത്ത്-നവോമി ഫോറം. വിധവകളെ നമ്മുടെ വക്താക്കളായി വളർത്താൻ സഹായിക്കുക, വിധവയെന്ന വാക്കിൽ സമൂഹം ഉൾചേർത്തിരിക്കുന്ന നിഷേധാത്മകതയെ ഉന്മൂലനം ചെയ്ത് വിധവയെന്നു പറയാൻ ധൈര്യമുള്ളവരാക്കുക, തനിച്ചു മക്കളെ വളർത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുക തുടങ്ങിയവയാണ് യുദിത്ത്-നവേമി ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. ഇടവകാതല പരിശീലനം, കൗൺസലിംഗ്, ധ്യാനം, സാമ്പത്തിക സഹായം, നിയമപരമായ സഹായം തുടങ്ങിയവയാണ് പ്രവർത്തനരീതികൾ. ഫോറത്തിന് സംസ്ഥാനതല ഭരണസമിതിക്കു കീഴിലായി മേഖലാ-രൂപത-ഇടവകാതല ഭരണസമിതിയും ഭാരവാഹികളുമാണുള്ളത്. ഏകസ്ഥ കൂട്ടായ്മ വിവാഹം നടക്കാതെ പോയ ഏകസ്ഥരായ സ്ത്രീകളുടെ കൂട്ടായ്മയാണ് ഫാമിലി കമ്മീഷന്റെ കിഴീഴിൽ പ്രവർത്തിക്കുന്ന 'സൊസൈറ്റി ഓഫ് മരിയൻ സിംഗിൾസ്.' തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ചാരിറ്റബിൽ സൊസൈറ്റിയുടെ പ്രവർത്തന കേന്ദ്രം കോതമംഗലം രൂപതാതിർത്തിയിൽപെട്ട ഊന്നുകല്ലാണ്. ഊന്നുകൽ, കറുകുറ്റി തുടങ്ങിയ സെന്ററുകളിൽ അംഗങ്ങൾ എല്ലാ മാസവും ഒത്തുകൂടുകയും ബലിയർപ്പണം, പ്രാർത്ഥന, സെമിനാറുകൾ കൗൺസലിംഗുകൾ മുതലായവയിലൂടെ പരസ്പരം പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും ചെയ്തുവരുന്നു. സഭയുടെ പ്രത്യേക കാരുണ്യത്തോടെയുള്ള കരുതൽ അർഹിക്കുന്ന ഒരു ഗണമാണ് നിരാലംബരായ ഈ സഹോദരിമാരുടേത്. കുടുംബപ്രഷിതത്തിന്റെ സഹകാരികൾ കേരളത്തിലെ കുടുംബ ശുശ്രൂഷാ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കൻ വളരെ ബൃഹത്തായ ഒരു നേതൃനിരയാണുള്ളത്. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിൽ ഓരോ വ്യക്തിസഭയ്ക്കും ഏകോപനത്തിനായി ഒരു ഡയറക്ടറും സംവിധാനങ്ങളും പ്രവർത്തിക്കുന്നു. രൂപതകളിലെ കുടുംബ ശുശ്രൂഷകൾ രൂപതാ ഡയറക്ടറാണ് ഏകോപിപ്പിക്കുന്നത്. എല്ലാ രൂപതകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾ പോലുള്ള സ്ഥിരം പരിപാടികൾക്കായുള്ള പരിചയസമ്പന്നരായ റിസോഴ്‌സ് ടീമിനു പുറമേ കൗൺസലിംഗ് സെന്ററുകളും പരിശീലനം സിദ്ധിച്ച കൗൺസിലർമാരും ഹോംവിഷൻ നടത്താൻ പറ്റുന്ന പ്രഗത്ഭരും എല്ലാം ഉൾകൊള്ളുന്ന വിദഗ്ദ്ധരായ സർവീസ് ടീമിന്റെ സേവനം എപ്പോഴും ലഭ്യമാണ്. ഇത്തരക്കാർക്കായി കെസിബിസി തലത്തിൽ ഒത്തുചേരൽ അവസരങ്ങളും തുടർ പരിശീലന പരിപാടികളും മറ്റും സംഘടിപ്പിച്ചു വരുന്നു. കുടുംബം എന്ന അടിസ്ഥാന ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന എല്ലാ മേഖലകളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കുടുംബനയരേഖ (Family Plan) രൂപപ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഫാമിലി കമ്മീഷൻ.
റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ കേരളത്തിലെ കത്തോലിക
ഡോ. സന്ധ്യ ആർ.എസ് സോഷ്യോളജി വിഭാഗം മേധാവി കേരള യൂണിവേഴ്‌സിറ്റി ഭാരതീയ സംസ്‌കാരം അനുസരിച്ചു കുടും
റവ. ഡോ. എ. ആർ. ജോൺ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബത്തെ സ്‌നേഹോഷ്മളമാക്ക
രേഖ വെള്ളത്തൂവൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവാളികളായി അവരോധിക്കപ്പെടുന്നവരും പ്രത്യേക സാഹചര്
ഫാ. മാർട്ടിൻ തട്ടിൽ സംസ്ഥാന ഡയറക്ടർ, ജീസസ് ഫ്രട്ടേണിറ്റി കുറ്റം ചെയ്തവരും കുറ്റാരോപിതരായവരും തടവ
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ mcbs നാഷണൽ കോ ഓർഡിനേറ്റർ, പ്രിസൺ മിനിസ്ട്രി കുറ്റവാളികളെത്തേടിപ്പോകു
ജോസ് ക്ലെമന്റ് ഭക്ഷണം ആരോഗ്യപരിപാലനത്തിനും ജീവൻ നിലനിർത്തുന്നതിനും വേണ്ടിയാണ്. എന്നാൽ നാം കഴിക്കുന്
റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ ചാൻസലർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ, മൗണ്ട് സെന്റ് തോമസ്, കാക
ജോൺസൺ പൂവന്തുരുത്ത് ന്യൂസ് എഡിറ്റർ, രാഷ്ട്രദീപിക, കോട്ടയം ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ
റവ. ഡോ. ജോസഫ് ഒറ്റപ്ലാക്കൽ ദേശീയ ചെയർമാൻ, INFAM വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല ഇന്ന് വിഷമയമാ
റവ. ഡോ ജോസഫ് പാണ്ടിയപ്പള്ളിൽ MCBS ജനറൽ കൗൺസിലർ, MCBS ജനറലേറ്റ് വിശുദ്ദ കുർബാനയുടെ സ്ഥാപക വാക്യങ്
സ്ഥാനത്യാഗം ചെയ്ത ദിവംഗതനായ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ കീഴിൽ ഗവേഷണം നടത്താൻ ഭാഗ്യം ലഭിച്ച ഭാരതത്ത
അസ്തമിക്കാത്ത സൂര്യതേജസ് ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്ന് സ്വയം സ്ഥാനത്യാഗം ചെ
ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷമുള്ള കാലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിശ്രമജീവി
യേശുജനനം ചരിത്രസംഭവം - III സുവിശേഷങ്ങളിൽ പ്രതിപാദിക്കുന്നതിനപ്പുറം രക്ഷകന്റെ ജനന- ബാല്യത്തെക്കുറി
ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ, കാലംചെയ്ത ബനഡിക്ട് പതിനാറാമൻ പാപ്പ വൈദികനായിരുന്നപ്പോൾ മുതൽ നാലുപതിറ്റാ
This is a wider card with supporting text below as
This is a wider card with supporting text below as
ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ, കാലംചെയ്ത ബനഡിക്ട് പതിനാറാമൻ പാപ്പ വൈദികനായിരുന്നപ്പോൾ മുതൽ നാലുപതിറ്റാ
യേശുജനനം ചരിത്രസംഭവം - III സുവിശേഷങ്ങളിൽ പ്രതിപാദിക്കുന്നതിനപ്പുറം രക്ഷകന്റെ ജനന- ബാല്യത്തെക്കുറി
ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷമുള്ള കാലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വിശ്രമജീവി
അസ്തമിക്കാത്ത സൂര്യതേജസ് ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്ന് സ്വയം സ്ഥാനത്യാഗം ചെ
സ്ഥാനത്യാഗം ചെയ്ത ദിവംഗതനായ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ കീഴിൽ ഗവേഷണം നടത്താൻ ഭാഗ്യം ലഭിച്ച ഭാരതത്ത
റവ. ഡോ ജോസഫ് പാണ്ടിയപ്പള്ളിൽ MCBS ജനറൽ കൗൺസിലർ, MCBS ജനറലേറ്റ് വിശുദ്ദ കുർബാനയുടെ സ്ഥാപക വാക്യങ്
റവ. ഡോ. ജോസഫ് ഒറ്റപ്ലാക്കൽ ദേശീയ ചെയർമാൻ, INFAM വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല ഇന്ന് വിഷമയമാ
ജോൺസൺ പൂവന്തുരുത്ത് ന്യൂസ് എഡിറ്റർ, രാഷ്ട്രദീപിക, കോട്ടയം ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ
റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ ചാൻസലർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ, മൗണ്ട് സെന്റ് തോമസ്, കാക
ജോസ് ക്ലെമന്റ് ഭക്ഷണം ആരോഗ്യപരിപാലനത്തിനും ജീവൻ നിലനിർത്തുന്നതിനും വേണ്ടിയാണ്. എന്നാൽ നാം കഴിക്കുന്
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ mcbs നാഷണൽ കോ ഓർഡിനേറ്റർ, പ്രിസൺ മിനിസ്ട്രി കുറ്റവാളികളെത്തേടിപ്പോകു
ഫാ. മാർട്ടിൻ തട്ടിൽ സംസ്ഥാന ഡയറക്ടർ, ജീസസ് ഫ്രട്ടേണിറ്റി കുറ്റം ചെയ്തവരും കുറ്റാരോപിതരായവരും തടവ
രേഖ വെള്ളത്തൂവൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവാളികളായി അവരോധിക്കപ്പെടുന്നവരും പ്രത്യേക സാഹചര്
റവ. ഡോ. എ. ആർ. ജോൺ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബത്തെ സ്‌നേഹോഷ്മളമാക്ക
ഡോ. സന്ധ്യ ആർ.എസ് സോഷ്യോളജി വിഭാഗം മേധാവി കേരള യൂണിവേഴ്‌സിറ്റി ഭാരതീയ സംസ്‌കാരം അനുസരിച്ചു കുടും
റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ കേരളത്തിലെ കത്തോലിക
This is a wider card with supporting text below as