റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കരുത്തുറ്റ തിരക്കഥകൾ മലയാള സിനിമയ്ക്കു സമ്മാനിച്ച്, സംവിധാനത്തിലും പ്രതിഭ തെളിയിച്ച രഞ്ജൻ പ്രമോദ് മുഖ്യധാരാ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'ഒ. ബേബി.' ദിലീഷ് പോത്തൻ, എം. ജി സോമന്റെ മകൻ സജി സോമൻ, രഘുനാഥ് പലേരി, വിഷ്ണു ഗോവിന്ദ് എന്നിവർക്കൊപ്പം ദേവദത്ത്, ഹാനിയ നഫീസ എന്നീ പുതു മുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഹൈറേഞ്ചിലെ പള്ളിയിൽ നടക്കുന്ന ഒരു ഒത്തുകല്യാണ ചടങ്ങുകളിൽ ആരംഭിക്കുന്ന സിനിമ അവസാനിക്കുന്നത് മരണാന്തര കർമങ്ങളിലും പ്രാർഥനകളിലും ആണ്. ക്രൈസ്തവ കുടുംബാന്തരീക്ഷം ഈ ചിത്രത്തിലുടനീളം കാണാം. പക്ഷേ, ധനികനും ദരിദ്രനും തമ്മിലും ജന്മിയും അടിയാന്മാരും തമ്മി ലും കാലങ്ങളായി നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പശ്ചാത്തല ത്തിൽ ചോദ്യം ചെയ്യുന്നതും 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന പ്രവാചക ശബ്ദം ഉയർത്തുന്നതും മലയാള സിനിമകളിൽ സാധാരണയായി നാം കാണാറില്ല. അക്കാര്യത്തിൽ ഈ ചിത്രം വേറിട്ട് നില്ക്കുന്നു. 'ഒ. ബേബി' അസ്വസ്ഥത ഉണർത്തുന്ന ചോദ്യങ്ങൾ ചോദിക്കുന്ന പുതിയ തലമുറയുടെ കഥയാണ്. അടിയാന്മാർക്കിടയിൽ വിദ്യാഭ്യാസം നേടിയ പുതിയ തലമുറയും അതോടൊപ്പം മേലാളന്മാരുടെ വ്യത്യസ്തമായി ചിന്തിക്കുന്ന കൊച്ചു മക്കളും ഇതുവരെ ആരും ചോദിക്കാത്ത ചോദ്യങ്ങളുയർത്തി ജന്മിത്വത്തിന്റെയും പരമ്പരാഗത പുരുഷാധിപത്യത്തിന്റെയും കോട്ടകളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇടുക്കി മലനിരകളിൽ ഇരുന്നൂറ്റമ്പതോളം ഏക്കർ കാടും കൃഷിയും ഏലത്തോട്ടങ്ങളും അടക്കി വാഴുന്ന തിരുവാൻചോല കുടുംബത്തിലെ കാരണവർ, 'വല്യപ്പച്ചന്റെ' വിശ്വസ്ത കാര്യസ്ഥനാണ് ബേബി. കാലങ്ങളായി അടിയാന്മാരായി കഴിഞ്ഞു 'അടിമത്തം' മനസ്സിന്റെ അടിസ്ഥാന ഭാവം ആയി മാറിക്കഴിഞ്ഞ ഒരു ജനതയുടെ പ്രതിനിധയാണ് അയാൾ. 'ഒ' എന്നത് ബേബിയുടെ കുടുംബപ്പേരിന്റെ ആദ്യ അക്ഷ രമാണ്. പക്ഷേ, തിരുവൻചോലകാരുടേതുപോലെ നസ്രാണി തറവാട്ടു മഹിമ അവകാശപ്പെടാനില്ലാത്ത തു കൊണ്ടു അയാൾ വെറും ബേബി ആണ്. കുടിയേറ്റക്കാർ വന്നു കാടു കയറി ജന്മിമാരാകുന്നതിനു എത്രയോ കാലം മുന്നേ കാടും നാടും സ്വന്തം മണ്ണായി കണക്കാക്കിയിരുന്ന, ആ ഭൂമിയുടെ യഥാർഥ അവകാശികൾ ആണ് ബേബിയുടെ പൂർവികർ. പക്ഷേ, അയാൾക്കും, കുടുംബത്തിനും സമുദായത്തിൽ ആഭിജാത്യവും അധീശത്വവും നിഷേധിക്കപ്പെടുന്നത് അവരിൽ കുറേപ്പേർ മതം മാറി ദളിത ക്രൈസ്തവർ ആയി എന്നത് കൊണ്ടാണ്. ഈ സിനിമയെ സുന്ദരമാക്കുന്ന പല ഘടകങ്ങളിൽ ഒന്ന് ബേബിയുടെ വീട്ടുകാരിൽ മതം മാറാതിരുന്ന ബന്ധുക്കളും പുതുക്രിസ്ത്യാനികളായ ബേബിയെ പോലുള്ളവരും തമ്മിലുള്ള സഹവാസവും ഊഷ്മളമായ സ്‌നേഹവായ്പ്പും പകർത്തിയിരിക്കുന്ന ദൃശ്യങ്ങളാണ്. ഇത്തരം സംഗമങ്ങൾക്കിടയിൽ കറുപ്പും വെളുപ്പും പുരാതന സംസ്‌കാരവും ആചാരങ്ങളും ആധുനികം എന്ന് നാം വിളിക്കുന്ന പുത്തൻ രീതികളുമായി ഇടകലരുന്നു. ഈ ചുവടു പിടിച്ചു സാധാരണ മലയാള ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായാണ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പതിവ് മാതൃകയിൽ ഈ സിനിമ സുന്ദരന്മാരുടെയും സുന്ദരികളുടെയും കഥയല്ല. ഭൂമിയുടെ കരുത്തും മണവുമുള്ള മനുഷ്യരുടെ മുഖങ്ങളും ശരീരങ്ങളുമാണ് സ്‌ക്രീനിൽ കൂടുതൽ തെളിയുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ആണ് കഥ നടക്കുന്നത്. വല്യപ്പച്ചനും (ഗോപാലകൃഷ്ണൻ) കുട്ടിയച്ചനും (രഘുനാഥ് പാലേരി) മറ്റാരോടും ചോദിക്കാതെ ജോമോന്റെ (സജി സോമൻ) മകൾ മെറിന്റെ ഒത്തുകല്ല്യാണം തീരുമാനിച്ചു അത് നടത്തുന്നു. ജോമോനും അയാളുടെ തീരുമാനങ്ങൾക്കും ആ വീട്ടിൽ വലിയ സ്ഥാനമില്ല; മകൾ മെറിൻ തനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞു പ്രതിഷേധിക്കുമ്പോഴും, ജോമോൻ നിസ്സഹായനാണ്. ഒത്തുകല്യാണ ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടിയാണു തിരുവൻചോല കുടുംബം മുഴുവൻ പ്‌ളാന്റേഷനു നടുക്കുള്ള തറവാട്ട് വീട്ടിൽ സമ്മേളിച്ചിരിക്കുന്നത്. കോവിഡ് ലോക് ഡൗൺ കാരണം അവരുടെ യാത്രകൾ ഒക്കെ മുടങ്ങി വീട്ടിൽ തന്നെ ഇരിപ്പാണെല്ലാവരും. വിദേശത്തു നിന്നെത്തിയിരിക്കുന്ന കുട്ടിയച്ചന്റെ മകളും ഭർത്താവ് സ്റ്റാൻലിയും (വിഷ്ണു ഗോവിന്ദ്) ഉണ്ട് കൂട്ടത്തിൽ. സ്റ്റാൻലിക്കു വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരമ്പോക്കിനായി ബേബിയെ നിർബന്ധിച്ചു കാട്ടിൽ നായാട്ടിനു പോകുന്നു. കഥയിൽ വരാനിരിക്കുന്ന നര നായാട്ടുകളുടെ മുൻസൂചനയാണ് തുടക്കത്തിലെ ഈ നായാട്ട്. സ്റ്റാൻലിയും ഭാര്യയും വിദേശത്തു വലിയ ജോലിയും വേണ്ടുവോളം സമ്പാദ്യവും ഉള്ളവരാണ് എന്നാണ് അവരുടെ വീമ്പു പറച്ചിലുകളിൽ നിന്ന് നമുക്ക് തോന്നുക. പക്ഷേ, ആ വീട്ടിൽ ബാക്കി എല്ലാ രും പ്ലാന്റേഷനിൽ നിന്നുള്ള അധ്വാനത്തെയും വിറ്റുവരവിനെയും അതിൽ നിന്ന് വല്യപ്പച്ചൻ കനിഞ്ഞു ഓരോരുത്തർക്കും വച്ചുനീട്ടുന്ന തീരെ ചെറിയ വിഹിതങ്ങളെയും ആശ്രയിച്ചു ജീവിക്കുമ്പോൾ, സ്റ്റാൻ ലിയും ഭാര്യയും കുതന്ത്രങ്ങളിലൂടെ വല്യപ്പച്ചന്റെ സ്വത്തു കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. സ്‌ട്രോക്ക് ബാധിച്ചു മറ്റുള്ളവർക്ക് മനസ്സിലാകും വിധം നേരെ ചൊവ്വേ സംസാരിക്കാൻ പോലും വയ്യാത്ത തീരെ ബലഹീനൻ എന്ന് കാഴ്ചയിൽ തോന്നിക്കുന്ന വല്യപ്പച്ചനാണ് ഈ കഥയിൽ ഏറ്റവും 'ബലവാൻ'; ആരും തിരിച്ചറിയാത്ത വില്ലൻ! സ്റ്റാൻലി ആകട്ടെ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും, ലഹരി അടക്കം എല്ലാവിധ കൈയിലിരിപ്പുകൊണ്ടും യഥാർഥ വില്ലൻ കഥാപാത്രം തന്നെ. തലമുറകളായി ബേബിയുടെ വീട്ടുകാർ തിരുവൻചോല മുതലാളിമാരുടെ ചോറ് തിന്നു കഴിയുന്നത് കൊണ്ടും ബേബിയുടെ സ്വഭാവമഹിമ കൊണ്ടും വല്യപ്പച്ചന്റെ മുതല് കാക്കുന്നതിൽ ബേബി നൂറു ശതമാനം വിശ്വസ്ഥനാണ്. അക്കാര്യം നന്നായറിയാവുന്ന വല്യപ്പച്ചൻ എല്ലാം നോക്കി നടത്താൻ ബേബിയെ ഏൽപ്പിച്ചിരിക്കുന്നത് മക്കളോടോ മക്കളുടെ മക്കളോടോ ഒന്നും കാണിക്കാത്ത വിശ്വാസം ബേബിയിൽ ഉള്ളതുകൊണ്ടുതന്നെയാണ്. ബേബിയും ബേസിലും, അപ്പനും മകനും, ഉറ്റ ചങ്ങാതിമാരെ പോലെയാണ്; പക്ഷേ, ബേബി തന്നെ പറയുന്നതുപോലെ ബേസിൽ ടൗണിൽ പോയി വലിയ പഠിപ്പു ക്കാരൻ ആയപ്പോൾ അപ്പനെ, അപ്പന്റെ രീതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ബേസിൽ, ജോമോന്റെ പെണ്മക്കൾ മെറിൻ, മിനി ഇവരെല്ലാം ഒരുമിച്ചു കളിച്ചു വളർന്നവരായതു കൊണ്ട് അവർക്കിടയിൽ പണം, കുലമഹിമ തുടങ്ങിയ അതിർത്തികളോ വേര്തിരിവുകളോ ഇല്ല. ഈ മൂവരും മറ്റു സമപ്രായക്കാരും കൂടി മുതിർന്നവർ വിലക്കിയിട്ടുള്ള 'ചെകുത്താൻ മലയിൽ' സാഹസിക യാത്രകൾ നടത്തുന്നുണ്ട്. ഇത്തരം യാത്രകൾക്കിടയിൽ ബേസിലിനു മിനിയോട് സൗഹൃദവും അടുപ്പവും തോന്നുന്നെങ്കിലും അതിൽ കൂടുതൽ ഒന്നും അവന്റെ മനസ്സിൽ ഇല്ല. ഉണ്ടാവാനും എളുപ്പമല്ല; ആ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള അന്തരം അത്രയും വലുതാണല്ലോ. പക്ഷേ, മിനിയുടെ ഹൃദയത്തിൽ ബേസി ലിന്റെ വ്യക്തിത്വവും വന്യമായ സൗന്ദര്യവും ധീരതയും തുടക്കം മുതലേ ഇടം പിടിക്കുന്നുണ്ട്. മിനിയും ബേസിലും തമ്മിൽ എന്തോ ഉണ്ട് എന്ന് മണത്തറിയുന്ന സ്റ്റാൻലിയും ഭാര്യയും വല്ല്യപ്പച്ചനെ സ്വാധീനിച്ചു സ്വത്തു തട്ടിയെടുക്കാൻ ഏറ്റവും നല്ല മാർഗം ഇത് തന്നെ എന്ന് കുബുദ്ധി തോന്നി കരുക്കൾ നീക്കുന്നു. ബേസിൽ-മിനി പ്രേമം എന്നൊരു വാർത്തയുണ്ടാക്കി വലിയൊരു കാട്ടു തീ പോലെ ആളിക്കത്തിച്ചു വല്യപ്പച്ചന്റെ ചെവിയിൽ ഓതിക്കൊടുക്കുന്നു. അവരുടെ ഗൂഢപദ്ധതികൾ പെട്ടെന്ന് വിജയം കാണുന്നു. വല്ല്യപ്പച്ചൻ ഉടനെ ബേബിയെ വിളിപ്പിച്ചു എല്ലാ മേലാളന്മാരും കീഴാളന്മാരോട് പതിവായി ചെയ്യുന്നത് ആവർത്തിക്കുന്നു: ഉടനടി ബേബി തന്റെ 'സാമ്രാജ്യത്തിൽ' നിന്ന് ഇറങ്ങണം. കാടു വിട്ടു, ആ നാട് തന്നെ വിട്ടു അകലെ പൊയ്‌ക്കൊള്ളണം, അല്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വേറെയാവും എന്നാണ് ഭീക്ഷണി. തീരെ ശുദ്ധനായ ബേബി മുതലാളി പറയുന്നത് വേദവാക്യം എന്ന് കണക്കാക്കി നാട് വിട്ടു പോവുന്ന കാര്യം മകനോട് പറയുന്നു. ഇവിടെ ബേസിൽ അപ്പനോട് ചോദിക്കുന്ന ചോദ്യം ഈ ചിത്രത്തിലൂടെ സംവിധായകൻ ഉയർത്തുന്ന സുപ്രധാന ചോദ്യം തന്നെ: 'അപ്പാ, നമ്മുടെ പൂർവികരിൽ നിന്ന് തിരുവൻ ചോലക്കാർ കവർന്നെടുത്ത നമ്മുടെ സ്വന്തം ഭൂമിയിൽ നിന്ന് നമ്മളോട് ഇറങ്ങിപ്പോവാൻ പറയാൻ അവർക്കു എന്ത് അവകാശം?' ഇടുക്കി മലനിരകളും കാടിന്റെ ഉള്ളകങ്ങളും സമർഥമായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം ക്ലൈ മാക്‌സിലേക്ക് നീങ്ങുമ്പോൾ ഉദ്വേഗം ഉണർത്തുന്ന ഒരു ത്രില്ലർ ആയി മാറുന്നു; നന്മയും തിന്മയും ത മ്മിലുള്ള പോരാട്ടം തന്നെയാണ് അടിസ്ഥാന പ്രമേയം. തന്റെ മകനെ വകവരുത്താൻ താൻ ഇത്രയും നാൾ കണ്ണടച്ച് സേവിച്ച തിരുവൻചോലക്കാർ ഒന്നടങ്കം ഒരുമ്പെടുന്നു എന്ന് മനസ്സിലാക്കിയ ബേബി, കാടിന്റെ കരുത്തോടെ ഒറ്റയ്ക്ക് തന്നെ എതിരാളികളെ മുഴുവൻ നേരിടുന്നു. എതിർഭാഗത്തു സ്റ്റാൻലി മുന്തിയ തോക്കും സംവിധാനങ്ങളുമായി ബേബിയേയും ബേസിലിനേയും കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബേബിയുടെയും മകന്റെയും പക്കൽ നാടൻ തോക്കും ബുദ്ധിശക്തിയും മാത്രം. വളരെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിൽ അവസാനിക്കുന്ന സിനിമയിൽ ആര് തോൽക്കുന്നു, വിജയിക്കുന്നു എന്നതിനേക്കാൾ പഴകി ദ്രവിച്ച മൂല്യങ്ങളും മനോഭാവങ്ങളും പൊളിച്ചെഴുതുന്ന പുതുതലമുറയുടെ മുന്നിൽ ഫ്യൂഡൽ പ്രഭുത്വങ്ങൾ കടപുഴകി വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. സംഗീത സംവിധായകർ വരുൺ കൃഷ്ണ, പ്രണവ് ദാസ് , എഡിറ്റിംഗ് സമർത്ഥമായി നിർവഹിച്ച ഷംജിത് മുഹമ്മദ്, മറ്റു സാങ്കേതിക വിദഗ്ധർ, എല്ലാവരും ചേർന്ന് ഈ കാടിന്റെ കഥയിലെ പശ്ചാത്തലം അർഥപൂർണമാക്കുന്നു. കാടിനുള്ളിൽ ആരും പോകാൻ ധൈര്യപ്പെടാത്ത 'ചെകുത്താൻ മലയുടെ' പരാമർശം ചിത്രത്തിൽ ഇടക്കിടെ കടന്നു വരുന്നുണ്ട്. ചിത്രം കണ്ടു തീരുമ്പോൾ നമുക്ക് ബോധ്യമാവാവുന്നതു പണ്ട് ചൂഷകൻ, ചൂഷിതൻ എന്നൊക്കെ നമ്മൾ വേലി കെട്ടി തിരിച്ചിരുന്ന സങ്കല്പങ്ങൾ പുതിയ തലമുറ പുതിയകണ്ണുകളോടെയാണ് കാണുന്നതും ചോദ്യം ചെയ്യുന്നതും എന്നാണ്. ചെകുത്താൻ മലയിൽ പോകാതെ തന്നെ മനസ്സിനുള്ളിലെ ചെകുത്താനെ തിരിച്ചറിയാൻ അവർക്കു കഴിയുന്നുവെങ്കിൽ, അങ്ങനെ ഒരു തിരിച്ചറിവിലേക്കു യുവ മനസ്സുകളെയും മുതിർന്നവരെയും ഒരേപോലെ നയിക്കുക എന്നത് തന്നെയാവാം ഈ തിരക്കഥയ്ക്കും അതിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനും രഞ്ജൻ പ്രമോദിന് പ്രേരണയായി മാറിയത്.



Latest Movie Reviews

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
Lorem Ipsum is simply dummy

This is a wider card with supporting text below as

...
Lorem Ipsum is simply dummy

This is a wider card with supporting text below as

Previous Issue

...
നൻപകൽ നേരത്ത് മയക്കം

ലിജോ പെല്ലിശ്ശേരിയുടെ കഥയിൽ, എസ്. ഹരീഷ് തിരക്കഥയെഴുതി മമ്മൂട്ടിയും ലിജോ പെല്ലിശ്ശേരിയും ചേർന്ന് നിർമ

...
ന്നാ താൻ കേസ് കൊട്

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ രതീഷ് ബാലകൃഷ്ണൻ പൊതുവാ

...
'സീതാരാമം'

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക

...
19 (1) a

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ വി. എസ്. ഇന്ദു രചനയും

...
ജയ ജയ ജയ ജയ ഹേ

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ വിപിൻദാസ് സംവിധാനം ചെ

...
സൗദി വെള്ളക്ക

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ തരുൺ മൂർത്തി സംവിധ

...
തങ്കം

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക

...
തുറമുഖം

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണ

...
നീലവെളിച്ചം

റവ. ഡോ. ബെന്നി ബനഡിക്ട് cmi ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ആഷിക് അബു സംവിധാനം ചെയ

...
2018, എവരിവൺ ഈസ് എ ഹീറോ

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ കേരള ജനത ഒറ്റക്കെട്ടാ

...
ഒ. ബേബി

റവ.ഡോ. ബെന്നി ബനഡിക്ട് ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ കരുത്തുറ്റ തിരക്കഥകള്

...
Lorem Ipsum is simply dummy

This is a wider card with supporting text below as